Saturday, December 21, 2019

INTRODUCTION GOSPEL OF JOHN CHAPTER 16





യേശു മാളിക  മുറിയിൽ 





യേശുവിന്റെ ശിഷ്യന്മാർക്കു ലോകത്തിൽ കഷ്ടം
ഉണ്ടെന്നും പള്ളി ഭൃഷ്ടർ ആക്കുമെന്നും തങ്ങളെ
കൊല്ലുന്നവർ ദൈവത്തിനു വേണ്ടി വഴിപാട്
കഴിക്കുന്നു വെന്ന് വിചാരിക്കയും ചെയുന്ന
നാഴിക വരുന്നു എന്ന് അവരോട് പറഞ്ഞപ്പോൾ
അവർ നിശബ്ദരായി. യേശു അവരെ വിട്ട്
പിതാവിന്റെ അടുക്കൽ പോയില്ല എങ്കിൽ
കാര്യസ്ഥൻ  അവരുടെ അടുക്കൽ വരികയില്ല
എന്നും അത് അവർക്കു പ്രയോജനമെന്നും അവരെ
ബോധ്യപെടുത്തി  യേശു പിതാവിന്റെ അടുക്കൽ
പോകുന്നതിനാൽ വരാൻ പോകുന്ന കാര്യസ്ഥൻ
പാപത്തെ കുറിച്ചും ഇനിയും യേശുവിനെ അവർ
കാണാത്തതിനാൽ നീതിയെ കുറിച്ചും ഈ
ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്ക കൊണ്ട്
ന്യായവിധിയെ കുറിച്ചും അവരെ ബോധ്യപെടുത്തും
അവൻ നിങ്ങളെ  സകല സത്യത്തിലും വഴി നടത്തും
യേശു പറഞ്ഞത് അവൻ ആവർത്തിക്കും വരുവാനുള്ളത്
വെളിപ്പെടുത്തും.ഇപ്പോൾ ലോകം സന്തോഷിക്കും
നിങ്ങൾ ദുഖിക്കും,എന്നാൽ നിങ്ങളുടെ ദുഃഖം
സന്തോഷമായി തീരും.തീരാത്ത സന്തോഷം. ആർക്കും
എടുത്ത കളയുവാൻ കഴിയുകയില്ല.യേശുവിനെ പിതാവ്
അയച്ചതെന്നും ശിഷ്യന്മാർ അവനെ സ്നേഹിക്കുന്നുവെന്നത്
കൊണ്ട് യേശുവിന്റെ നാമത്തിൽ ചോദിക്കുന്നത്
പിതാവ് അവർക്കു കൊടുക്കും നേരെത്തെ ഗുപ്‌തമായി
സംസാരിച്ചെങ്കിൽ ഇനിയും ഉള്ളതു പോലെ
പറയുമെന്നും അവരോട് പറഞ്ഞു..എന്നാൽ
താമസിയാതെ അവർ തന്നെ വിട്ടു ഓടി പോകുമെന്നും
എന്നാൽ പിതാവ് തന്നോട് കൂടെ ഉള്ളതിനാൽ താൻ
തനിയെ അല്ലെന്നും താൻ ലോകത്തെ ജയിച്ചതിനാൽ
അവർ സമാധാനത്തോടെ ഇരിക്കാനും കല്പിച്ചു.




പഠന കുറിപ്പ് : പാപം - ദൈവം ഉദ്ദേശിക്കുന്ന ലക്ഷ്യ 

പ്രാപ്തി നേടാൻ  കഴിയ്യാത്തതും  യേശുക്രിസ്തുവിൽ വിശ്വസിക്കാത്തതും 
നീതി -  ദൈവത്തെ കുറിച്ചുള്ള ഒരു ഗുണവിശേഷം, 
മാനുഷികമായി പറഞ്ഞാൽ  ധാർമിക വിശുദ്ധി , നീതിക്കു   
നിരക്കുന്നത്‌  ന്യായവിധി - നീതിക്കു ചേർന്ന വിധി , തെറ്റ്     
ചെയ്യുന്നവന്റെ തെറ്റിന് ഒത്ത ശിക്ഷ മാത്രം നൽകുന്നത്.    
പാപത്തിന്റെ ഉത്ഭവം  സാത്താനിൽ  നിന്ന്  ആണല്ലോ .          
സാത്താൻ  തന്റെ സർവ  കഴിവും ഉപയോഗപ്പെടുത്തി             
ലോകത്തിൽ വരുത്തുവാൻ കഴിയുന്ന നാശങ്ങൾ  ചെയ്യുന്നു  
എന്നാൽ  അവനും യോഗ്യമായ ശിക്ഷ  ദൈവം 
കാലാവസാനത്തിൽ നൽകുന്നതാണ് 

അന്തിമ ന്യായവിധി       


ഇതിൽ  നിന്ന് രക്ഷപെടുവാൻ ഒരേ  ഒരു  മാർഗം  

യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവും   
ആയി സ്വീകരിക്കുക എന്നുള്ളതാണ്   
        





    
  

                

No comments:

Post a Comment