പതിനേഴാം അദ്ധ്യായത്തിൽ യേശുവിന്റെ
പിതാവിനോടുള്ള വിസൃതമായ
ഒരു പ്രാർത്ഥനയാണ്.
യേശുവും പിതാവുമായുള്ള ബന്ധം അഭേദ്യം അത്രേ.
പിതാവിനോട് പ്രാർത്ഥന ചെയ്തില്ലെങ്കിലും ഒരു
പ്രശ്നവും ഇല്ല. എന്നാൽ തന്റെ ശിഷ്യന്മാർക്കും
കൂടെ ഇരുന്നു പ്രഭാഷണങ്ങൾ കേൾക്കുന്നവർ കൂടി
പ്രയോജനം ഉണ്ടാകുവാൻ താൻ എപ്പോഴും
പിതാവിനോട് ബന്ധപ്പെട്ടത്.പിതാവിനെ
വെളിപ്പെടുത്തുന്ന ശുശ്രൂഷയാണ് തന്റെ എല്ലാ
പ്രവർത്തിയും. തന്റെ സന്ദേശങ്ങളുടെ
അന്തഃസത്ത അതായിരുന്നു.
അനന്തമായ നിത്യതയുടെ പ്രഭാവം അതിൽ
നിഴലിച്ചു കാണുന്നു.ഇപ്പോൾ താൻ ഭൂമിയിലാണ്,
തന്റെ ദൗത്യം പിതാവിനെ പ്രസാദിപ്പിക്കുന്നതാണ്.
പിതാവിന്റെ ഹിതം അതെ പോലെ നിറവേറ്റണം.
ഇപ്പോൾ ശിഷ്യന്മാരോട് യാത്ര പറയുന്ന സന്ദർഭത്തിൽ
പോലും പിതൃ പുത്ര ബന്ധത്തെ ലക്ഷ്യമാക്കിയുള്ള
വാക്കുകൾ മാത്രമേ യേശുവിന് പറയാനുള്ളു. നൽകുക
എന്ന പദം പത്തിലധികം പ്രാവശ്യം ഇവിടെ
ഉപയോഗിച്ചിരിക്കുന്നു.
ഈ ലോകത്തിനു ദൈവത്തിൽ നിന്നുള്ള അകൽച്ചയും,
എന്നാൽ ദൈവത്തിനു അതിനോടുള്ള അഭിനിവേശവും
ശിഷ്യന്മാർക്കുള്ള അതിൽ ഉള്ള ദൗത്യവും ഇവയെല്ലാം
തനറെ പ്രാർത്ഥനയുടെ ഉൾക്കരുത്തയായിരുന്നു .
പിതാവിന്റെയും, പുത്രന്റെയും മഹത്ത്വം,
ശിഷ്യന്മാരുടെ നില, അവരുടെ സുരക്ഷ,
വിശുദ്ധീകരണം , ശിഷ്യന്മാരുടെ പ്രവർത്തനം
മുഖാന്തിരം സത്യം അനുസരിക്കുന്നവർക്കുള്ള
മേന്മയും തന്റെ പ്രാർത്ഥനകളിൽ നിഴലിക്കുന്നു.
യേശുവിനു ലഭിക്കുന്നതെല്ലാം തന്റെ ശിഷ്യന്മാർക്കും
നൽകുവാൻ പൂർണ്ണമനസ്സോടെ പിതാവിനോട്
അപേക്ഷിക്കുന്ന ഒരു വലിയ ദൈവത്തെ ഇവിടെ
അറിയുവാൻ കഴിയുന്നു.നമ്മക്കു അവന്റെ
പാദത്തിൽ വീണു നമിക്കാം.