Showing posts with label PAGE 88. Show all posts
Showing posts with label PAGE 88. Show all posts

Monday, December 2, 2019

INTRODUCTION GOSPEL OF JOHN CHAPTER 21


യേശുക്രിസ്തു തിബേരിയാസ് കടല്പുറത്തു അപ്പവും മീനും ഒരുക്കുന്നു 
ഉയിർത്തഴുനേറ്റു യേശു ക്രിസ്തു - ദൈവപുത്രന് മാത്രമല്ല 
സേവനദാതാവ് -കൂടിയാണ് എന്ന് തെളിയിക്കുന്നു.

തിബിരിയാസ് കടപ്പുറം, ഇവിടെ യേശു മൂന്നാം പ്രാവശ്യം 

പ്രത്യക്ഷനാകുന്നു. 

ശിമോൻ പത്രോസ് മറ്റു ആറു ശിഷ്യന്മാരുമായി മീൻ

പിടിക്കാൻ പോയി.കഴിഞ്ഞ മൂന്നര വര്ഷം അവരെ 
നയിച്ചിരുന്ന ഗുരുവിനെ അവർ മറന്നു പോയി. ആർക്കും 
പറ്റാവുന്ന ഒരു അബദ്ധം. പക്ഷെ ഈ ഗുരു വ്യത്യസ്തൻ.
വെറും ഒരു ഗുരു ആയിരുന്നില്ല. എന്നാൽ മാനുഷിക
വൈകല്യം അതാണ്  ഇവിടെയും എടുത്തു പറയുവാൻ 
സാധ്യമാകൂ. പത്രോസും കൂട്ടരും രാത്രി മുഴുവൻ 
കഷ്ടപെട്ടിട്ടും ഒരു  നത്തോലി പോലും കിട്ടിയില്ല.

അവർ കരയെക്കു എത്തിയപ്പോൾ യേശു അവരുടെ 

മുൻപിൽ ഒരുവല്യ ചോദ്യവുമായി നില്കുന്നു. 
കുഞ്ഞുങ്ങളേ,കഴിക്കാൻ വല്ലതും ഉണ്ടോ ? 
മീൻ കിട്ടിയില്ലെങ്കിലും  രാവിലെ എന്തെങ്കിലും
കഴിക്കാൻ ഉണ്ടെങ്കിൽ തല്കാലത്തെ വിശപ്പു അടക്കാം.
ഒന്നുമില്ല. ഇന്നും മനുഷ്യൻ ബദ്ധപ്പെടുന്നത് ഒരു
നേരത്തെ ആഹാരത്തിനു വക ലഭിക്കാനാണ്. 
ദിവസവും അത് ആവർത്തിക്കപ്പെടുന്നു, ആവശ്യത്തിന് 
അന്തമില്ല. വലിയ പടകും വലയും ജോലിക്കാരും
കടലിലെ മീന്റെ സാന്നിധ്യവും ഒക്കെ 
മനഃപാഠം ആയിരിക്കാം എന്നാലും മീൻ കിട്ടണം എന്നില്ല. 

എന്നാൽ ഇവിടെ കൂടതൽ മുഖവര കൂടാതെ 

യേശുക്രിസ്തു വലതു ഭാഗത്തു വല ഇറക്കുവാൻ 
അവരോടു പറഞ്ഞു. വല വലിക്കുവാൻ 
കഴിയാത്ത വിധം മീൻ വലയിൽ കുടുങ്ങി.
യോഹന്നാന് കാര്യം മനസ്സിലായി,  അത് ഗുരുവിന്റെ 
കരവിരുതു തന്നെ  ഉടൻ പത്രോസിനോട് വിവരം 
പറഞ്ഞു. തൻ അർദ്ധ നഗ്ദ്നായതിനാൽ കടലിൽ 
ചാടി. ഇപ്പോൾ വലിയ മുക്കുവന്റെ വാക്കിൽ 
വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.ദൈവ സാന്നിധ്യവും
അവനു ബഹുമാനവും ലഭിക്കുമ്പോൾ ഒന്നും 
ഇല്ലാത്തയിടത്തു പൂർണ്ണത ഉണ്ടാകും. 

മീൻ ശേഖരിച്ചു കരയ്ക്കു എത്തിയപ്പോൾ അവിടെ 

ചൂട് അപ്പവും മീനും തീക്കനലിൽ ഇരിക്കുന്നു. 
ഏലീയാവിനു കാക്കയെ കൊണ്ട് അപ്പം കൊടുത്തവൻ 
ഇവിടെ സ്വന്തം കൈകൊണ്ടു നൽകുന്ന കാഴ്ച.
ഭക്ഷണം തയ്യറാക്കുവാൻ അല്ല കഴിക്കുവാൻ 
യേശു പറഞ്ഞു.തരുന്നവനും വിളമ്പുന്നവനും ഒരേ ആൾ.

ഭക്ഷണം കഴിഞ്ഞപ്പോൾ യേശുവിനും ഉണ്ട് ചില ചോദ്യങ്ങൾ.

ഒരു പക്ഷെ ഹൃദയം മുറിക്കുന്ന ചോദ്യങ്ങൾ.  ശിമോനെ നീ
ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നോ ? യേശു 
ശിമോൻ എന്ന് വിളിക്കുവാൻ  കാരണം അവൻ യേശുവിനെ 
തള്ളി പറഞ്ഞതു കൊണ്ടാണ്.അപ്പോൾ പത്രോസിന്റെ
പാറ കഷണം എന്ന് മനസ്സിലാക്കി  മറുപടി 
പറയുന്നു. ശിഷ്യന്മാരുടെ മുൻപിൽ പത്രോസിനെ 
യഥാസ്ഥാനത്തു ആക്കുവാൻ അവന്റെ ഒന്നാം
സ്ഥാനം തിരിച്ചു കൊടുക്കുവാൻ യേശുക്രിസ്തു 
തയ്യാറകുന്നു. മുടിയൻ പുത്രനെ പോലെ തിരിച്ചു 
വരുന്നവർക്ക് ഇവിടെ വലിയ സ്വീകരണം ഉണ്ട്.

ഈ സുവിശേഷം എഴുതിയ യോഹന്നാൻ താൻ 
കണ്ടതും 
തൊട്ടതും ആയ കാര്യങ്ങളാണ് എഴിതിയിരിക്കുന്നതു എന്ന് 
സ്വന്ത സാക്ഷ്യം പറഞ്ഞിരിക്കുന്നു, കൂടാതെ യോഹന്നാന്റെ 
സാക്ഷ്യ൦ സത്യം തന്നെ എന്ന് കൂടെ ഉള്ളവരും ഉറപ്പിക്കുന്നു.

യേശു ക്രിസ്തു ചെയ്ത കാര്യങ്ങൾ മുഴുവൻ എഴുതുവാൻ

പ്രയാസ0, അഥവാ അങ്ങനെ ചെയ്യതാൽ അത് 
ലോകത്തിൽ ഉൾക്കൊള്ളുവാൻ സാധ്യമല്ല.