Saturday, February 29, 2020
Friday, February 28, 2020
Thursday, February 27, 2020
Wednesday, February 26, 2020
Sunday, February 23, 2020
INTRODUCTION TO GOSPEL OF JOHN CHAPTER 9
ഒൻപതാം അദ്ധ്യായത്തിൽ യേശുവും ശിഷ്യന്മാരും വഴി നടുന്നു
വരുമ്പോൾ വഴിയിൽ ഒരു ജന്മനാ കുരുടനെ കണ്ടു. അപ്പോൾ
ശിഷ്യന്മാർ യേശുവിനോട് ഇവനോ ഇവന്റെ മാതാപിതാക്കന്മാർ
ആരുടെ പാപം കൊണ്ടാണ് ഇവന് കാഴ്ച നഷ്ടമായത് എന്ന്
യേശുവിനോട് ചോദിച്ചു. യേശു മറുപടി പറഞ്ഞത് ഇത് രണ്ടുമല്ല,
ദൈവം മഹത്വം ഇവനിൽ വെളിപ്പെടേണ്ടതിനു ആണ്
ഞാൻ ലോകത്തിന്റെ വെളിച്ചമാണ എന്ന് പറഞ്ഞിട്ട് , മണ്ണിൽ തുപ്പി
തുപ്പൽ കൊണ്ട് ചേറു ഉണ്ടാക്കി അവന്റെ കണ്ണിന്മേൽ പുരട്ടി ,
അവനോടു ശീലോഹാം കുളത്തിൽ പോയി കഴുകുവാൻ കല്പിച്ചു.
അവൻ പോയി കാഴ്ച ഉള്ളവനായി മടങ്ങി വന്നു.
ഈ കുരുടൻ ഇത്രയും നാൾ അവിടെയിരുന്നു യാചിച്ചപ്പോൾ അവനെ
പറ്റി ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു. എന്നാൽ അവനു
സൗഖ്യം പ്രാപിച്ചപ്പോൾ എല്ലാവരും അവനെ കുറിച്ച് തിരക്കുവാൻ
തുടങ്ങി. പരീശന്മാർക്കു ആണ് കൂടതൽ പ്രശ്നമായത്. ഒരു കുരുടൻ
സൗഖ്യം ആയതിനെക്കാൾ ശബ്ബത്തിൽ സൗഖ്യമാക്കിയതാണ് കൂടതൽ
പ്രയാസം. യേശു ദൈവപുത്രനല്ലെന്നും പാപിയാണ് എന്നും അവർ
മൊഴിഞ്ഞു.
അപ്പോൾ മറ്റു ചിലർ അതിനു എതിരായി പറഞ്ഞത്.ഒരു സാധാരണ
പാപിക്ക് ഇങ്ങനെ ചെയുവാൻ കഴിയുകയില്ല. അവർ
കുരുടനോട് ചോദിച്ചപ്പോൾ അവൻ ഒരു പ്രവാചകൻ എന്ന് അവൻ
മറുപടി പറഞ്ഞു, പോരാഞ്ഞിട്ട് അവർ അവന്റെ അമ്മയപ്പന്മാരെ
വിളിച്ചു ചോദിച്ചപ്പോൾ കുരുടൻ തങ്ങളുടെ മകൻ ആണ് എന്നും
പക്ഷെ അവനു സൗഖ്യം വന്നത് എങ്ങനെ എന്നും അറിയില്ല
അവനു പ്രായം ഉണ്ടല്ലോ അവനോടു ചോദിപ്പാൻ പറഞ്ഞു അവർ
ഒഴിഞ്ഞു.
ദൈവത്തിനു മഹത്വം കൊടുക്കുവാനും യേശു പാപിയായ മനുഷ്യൻ
എന്ന് പരീശന്മാർ പറഞ്ഞപ്പോൾ. എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുതു
കൊണ്ട് അവൻ തീർച്ചയായും ദൈവം അയച്ച മനുഷ്യൻ തന്നെ കാരണം
ലോകം ഉണ്ടായിട്ടു ഇത് വരെ ആരും കുരുടനെ സൗഖ്യമാക്കിട്ടില്ല
എന്നവൻ തറപ്പിച്ചു പറഞ്ഞു.
അപ്പോൾ പരീശന്മാർ അവനെ പുറത്താക്കി. പിന്നെ യേശു അവനെ
കണ്ടപ്പോൾ താൻ ദൈവപുത്രനെന്നു വെളിപ്പെടുത്തി.അവൻ അവനിൽ
വിശ്വസിച്ചു. യേശു പരീശന്മാരോട് നിങ്ങൾ സത്യം അറിയാത്തതു
കൊണ്ടു നിങ്ങൾ കുരുടന്മാരെന്നും അവരുടെ പാപം നില്കുന്നെവെന്നും
പറഞ്ഞു.
നിങ്ങൾ ഈ സത്യദൈവമായ യേശു ക്രിസ്തുവിനെ തിരിച്ചറിയാൻ
കഴിഞ്ഞാൽ നിങ്ങളുടെ ജീവതിത്തിനു വല്യ മാറ്റം ഉണ്ടാകും
ദൈവം നിങ്ങളെ സഹായിക്കട്ടെ !
Friday, February 21, 2020
Thursday, February 20, 2020
Wednesday, February 19, 2020
Tuesday, February 18, 2020
INTRODUCTION TO GOSPEL OF JOHN CHAPTER 10
പത്താം അദ്ധ്യായത്തിന് ഒരു മുഖവര എന്ന് പറയുമ്പോൾ അത്
തീർച്ചയായും നല്ലഇടയൻ തന്നെ യോജിക്കും.ആടുകളെ
സൂക്ഷിച്ചിരിക്കുന്ന ആലയിൽ അതിന്റെ വാതിലിൽ കൂടെ
അല്ലാതെ പ്രവേശിക്കാൻ സാദ്ധ്യമല്ല.കാവൽക്കാരൻ
വാതിലിൽ കൂടിവരുന്ന ഇടയനു മാത്രമേ അകത്തേയ്ക്കു
പ്രവേശനം നല്കുകയുള്ളു.വാതിലിൽ കൂടിയല്ലാതെ വരുന്നവർ
കള്ളനും കവർച്ചക്കാരനുമാണ്. ദൈവജനത്തിന്റെ
നേതാക്കന്മാരെ ഇടയന്മാർ എന്നാണ് വിളിക്കുക.
ഇടയൻ തന്റെ ആടുകളെ പേര് വിളിച്ചു വെളിയിൽ
കൊണ്ടുപോകും.അവൻ അവർക്കു മുൻപായി നടക്കും
ആടുകൾ തങ്ങളുടെ ഇടയനെ അനുഗമിക്കും.
യേശു തന്റെ ഐഹിക ജീവകാലത്തു ഫിലിപ്പോസ് , മഗ്ദല
മറിയം, പത്രോസ് മുതലായവരെ വിളിച്ചു.യേശു വിളിച്ചവർ
ഒക്കെയും , അത് അവരുടെ ജീവത്തിന്റെ ഒരു വഴി തിരിവ്
തന്നെ ആയിരുന്നു.
ഒരു സ്കോട്ടിഷ് യാത്രക്കാരൻ ജെറുസലേമിൽ ആടിന്റേയും
ഇടയന്മാരുടെയും ജീവിതം കണ്ടപ്പോൾ അവരെ അനുകരിക്കാൻ
ശ്രമിച്ചു. ഒരു ഇടയന്റെ കുപ്പായം വാങ്ങി ധരിച്ചു എന്നിട്ടു
ആടുകളുടെ മുൻപേ നടന്നു നോക്കി. അത്ഭുതം എന്ന് പറയട്ടെ
ഒറ്റ ആട് പോലും അയാളെ അനുഗമിച്ചില്ല !
യേശുവിനു മുൻപേ വന്നവർ കള്ളന്മാരും കവർച്ചക്കാരും അത്രേ
(വേദപുസ്തകത്തിലെ ഉള്ളവരുടെ കാര്യമല്ല) ഞാൻ വാതിലാകുന്നു
എന്നിലൂടെ പ്രവേശിക്കുന്നൻ യഥാർത്ഥ രക്ഷ കണ്ടെത്തും.
യേശു നല്ല ഇടയൻ, കൂലിക്കാരൻ ആക്രമണം വരുമ്പോൾ
ഓടിപ്പോകും. നല്ല ഇടയൻ ആടുകളെ തന്റെ ജീവൻ ബലികഴിച്ച്
രക്ഷിക്കും.ലാറ്റിൻ ഭാഷയിൽ ആട് എന്ന വാക്കിന്റെ അർത്ഥം
ധനം എന്നാണ്.അവയുടെ രോമം സമ്പത്താണ്. പാസ്റ്റർ എന്ന
വാക്കിന്റെ അർത്ഥം ഗ്രീക്കിൽ ഇടയൻ എന്നാണ്
ഈ കൂട്ടത്തിൽ അല്ലാത്ത വേറെയും ആടുകൾ എനിക്ക്
ഉണ്ട് എന്ന് യേശു പറഞ്ഞതിന്റെ പൊരുൾ ജാതികളായ
വിശ്വാസികളെ ഉദ്ദേശിച്ചായിരുന്നു.
ചില പരീശന്മാർ യേശുവിൻ ഭൂതം ഉണ്ട് എന്ന് പറഞ്ഞു മറ്റു
ചിലർഭൂതം ഉള്ളവൻ ഒരിക്കലും കുരുടനെ സൗഖ്യമാക്കാൻ
കഴിയില്ല എന്ന് പറഞ്ഞു. യേശു ശലോമോന്റെ മണ്ഡപത്തിൽ
ഇരുന്നപ്പോൾ യെഹൂദന്മാർ അവനോട് നീ മിശിഹാ തന്നയോ
എന്ന് ചോദിച്ചു.എന്നാൽ യേശു അവരുടെ ഹിതം അനുസരിച്ചു
നേതൃത്വം ഏറ്റു എടുക്കുവാൻ അല്പം പോലും താല്പര്യം കാണിച്ചില്ല.
താനും പിതാവും ഒന്ന് എന്ന സത്യം അവരെ ചൊടിപ്പിച്ചു.
അവർ അവനെ കല്ല് എടുത്തു എറിവാൻ ഭാവിച്ചു. പക്ഷെ
തനറെ മറുപടി അവരെ മിണ്ടാതാക്കി. തർക്കം മൂത്തപ്പോൾ
അവൻ അവരെ വിട്ടു യോർദാന്റെ അക്കരെ പോയി,
അവിടെ വല്യ സ്വീകരണം ലഭിച്ചു.യോഹന്നാൻ അത്ഭുതം
ഒന്നും ചെയ്തില്ല, എന്നാൽ യോഹന്നാൻ ഇവനെ കുറിച്ച
പറഞ്ഞതു പോലെ ഇവൻ എല്ലാം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു
പലരും അവനിൽ വിശ്വസിച്ചു. ആമേൻ അവനെ പോലെ
ആരുമില്ല. അവനു മഹത്വം
Monday, February 17, 2020
Sunday, February 16, 2020
Friday, February 14, 2020
Sunday, February 9, 2020
Friday, February 7, 2020
INTRODUCTION TO GOSPEL OF JOHN CHAPTER 11
ബേഥാന്യയിലെ മറിയവും സഹോദരി മാർത്തയും തങ്ങളുടെ സഹോദരൻ
ലാസർ ദീനമായ കിടന്ന വിവരം യേശുവിനെ അറിയിച്ചുവെങ്കിലും തക്ക
സമയത്തു എത്തി ചേരാൻ കഴിഞ്ഞില്ല.
നാം വീണ്ടും യെഹൂദ്യയിലേക്ക് പോക എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യന്മാർ
യേശുവിനെ തടഞ്ഞു.യേശു പകൽ ഉള്ളപ്പോൾ നടന്നാൽ വെളിച്ചം ഉള്ളതിനാൽ
ഇടറുന്നില്ല. ഇരുട്ടിൽ സഞ്ചരിച്ചാൽ വീഴുവാൻ ഇടയുണ്ട്. ദൈവത്തിന്റെ
വെളിച്ചത്തിൽ നടക്കുവാനുള്ള ഉത്തരവാദിത്വം നമ്മുക്ക് ഉണ്ട്.
യേശു തന്റെ ശിഷ്യന്മാരോട് ലാസർ നിദ്ര കൊള്ളുന്നു ഞാൻ അവനെ
ഉണർത്തുവാൻ പോകുന്നു എന്ന് പറഞ്ഞു. അവൻ നിദ്ര കൊള്ളുന്നുവെങ്കിൽ
അവനു സൗഖ്യം വരും എന്ന് അവർ മറുപടി കൊടുത്തു. അപ്പോൾ യേശു
അവരോട് ലാസർ മരിച്ചു പോയി എന്ന് പറഞ്ഞു
യേശു ബെഥാന്യയിൽ എത്തിയപ്പോൾ ലാസറിന്റെ അടക്കം കഴിഞ്ഞിട്ട്
നാലു ദിവസം കഴിഞ്ഞിരുന്നു. മാർത്ത യേശുവിനോട് നീ ഇവിടെ
ഉണ്ടായിരുന്നെകിൽ അവൻ മരിക്കയില്ലായിരുന്നു എന്ന് പറഞ്ഞു
നിന്റെ സഹോദരൻ ഉയിർത്തെഴുനേൽക്കും എന്ന് പറഞ്ഞപ്പോൾ
അവൻ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുനേൽക്കും എന്ന് മാർത്ത
പറഞ്ഞു എന്നാൽ യേശു അവളോട് വിശ്വസിച്ചാൽ ദൈവത്തിന്റെ
മഹത്വം കാണുമെന്നു പറഞ്ഞു.
തുടർന്ന് മറിയ യേശുവിനെ കണ്ടു ഇതേ വാക്കുകൾ ആവർത്തിക്കുന്നു
അവളും യെഹൂദന്മാരും കരയുന്നതു കണ്ടു, ഉള്ളം നൊന്തു കല്ലറ
കാണിക്കാൻ ആവശ്യപ്പെട്ടു ഉള്ളം നൊന്ത് കല്ലറക്കൽ എത്തി , കല്ല്
മാറ്റുവാൻ കൽപ്പിച്ചു. അതിനു ശേഷം . യേശു മേലോട്ട് നോക്കി
പിതാവിനോട് അപേക്ഷിച്ചു ലാസറേ പുറത്തു വരിക എന്ന് പറഞ്ഞപ്പോൾ
അവൻ ശീലകർ കെട്ടപ്പെട്ടവനായി പുറത്തു വന്നു അവന്റെ കെട്ടുകൾ
അഴിക്കാൻ പറഞ്ഞു. അവൻ സ്വതന്ത്രനായിത്തീർന്നു
യേശുവിനെ അംഗീകരിച്ചാൽ നിങ്ങൾക്കും യഥാർത്ഥ
സ്വാന്ത്ര്യത്തെ പ്രാപിക്കാം.ഇത് കണ്ടിട്ട് അനേകർ അവനിൽ വിശ്വസിച്ചു
മഹാപുരോഹിതന്മാരും പരീശന്മാരും ഇവൻ വളരെ അത്ഭുതങ്ങൾ
ചെയുന്നു വലിയ പ്രശ്നങ്ങൾ ഉണ്ടാകും അത് കൊണ്ട് അവനെ കൊല്ലുവാൻ
അവർക്കു കയ്യാഫാവ് ആലോചന കൊടുത്തു.
യേശു ശിഷ്യന്മാരും തുടർന്ന് എഫ്രയീമിലേക്കു പോയി. പെസഹാ
അടുത്തിരുന്നു അവർ അന്യോന്യം ആലോചിച്ചു യേശു വരുമോ ഇല്ലയോ
എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ അവൻ ഇരിക്കുന്ന സ്ഥലം ആരെങ്കിലും
അറിഞ്ഞാൽ മഹാപുരോഹിതന്മാർക്കും പരീശന്മാർക്കും അറിവ്
കൊടുക്കാൻ കൽപിച്ചു.
Thursday, February 6, 2020
Tuesday, February 4, 2020
Monday, February 3, 2020
Sunday, February 2, 2020
INTRODUCTION TO GOSPEL OF JOHN CHAPTER 12
ബെഥാന്യയിലെ മറിയയുടെയും മാർത്തയുടെയും
ഭവനം, യേശുവും ശിഷ്യന്മാരും എപ്പോഴും അവിടെ
സ്ഥിരം സന്ദർശകർ ആയിരുന്നു. ഇന്ന് അവിടെ വലിയ
സൽക്കാരം നടക്കുന്നു. യേശു ലാസറിനെ മരിച്ചവരുടെ
ഇടയിൽ നിന്നും ഉയർപ്പിച്ച ലാസറും അവിടെ
ഉണ്ടായിരുന്നു,മുഖ്യാതിഥി യേശു തന്നെ ആതിഥേയ
മാർത്ത തന്നെ. തന്റെ സഹോദരനെ ഉയിർപ്പിച്ചതിലുള്ള
ആദരസൂചകമായി വിലയേറിയ സൗരഭ്യ തൈലം
യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടി കൊണ്ട്
തുടച്ചു.വീട് മുഴവനും സൗരഭ്യം കൊണ്ട് നിറഞ്ഞു.
ഇന്നലെ വരെ അത് ഒരു മരണ വീടായിരുന്നു,
ദുഃഖം തളം കെട്ടി നിന്നിരുന്നു. യേശുവിന്റെ
ശബ്ദത്തിൽ അതെല്ലാം മാറി മറഞ്ഞു. മരിച്ചവൻ
ജീവൻ ഉള്ളവനായി പുറത്തു വന്നു. ലോകം
കണ്ടതിൽ വെച്ച ഏറ്റുവും വലിയ അത്ഭുതം !
പണസഞ്ചി സൂക്ഷിക്കുന്ന യൂദാസ് തൈലത്തിന്റെ
ചെലവിൽ വലിയ അസംതൃപ്‍തി വെളിവാക്കി.
എന്നാൽ യേശു അതിനു അനുവദിച്ചില്ല ദരിദ്രന്മാർ
എപ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ട് നിങ്ങൾക്ക്
എപ്പോൾ വേണുമെങ്കിലും അവരെ സഹായിക്കാൻ
സാധിക്കും ഞാനോ നിങ്ങളുടെ കൂടെ ഇല്ല എന്ന് പറഞ്ഞു
യേശുവും ലാസറും നിമിത്തം അനേകം
പേര് അവിടെകൂടി വന്നിരുന്നു. യെഹൂദന്മാരിൽ
പലരും യേശുവിൽ വിശ്വസിച്ചു.അത് മഹാപുരോ
ഹിതന്മാർക്കു താങ്ങാവതിലും
അപ്പുറം ആയിരുന്നു.അതിനാൽ യേശുവിനെ
കൊല ചെയുവാൻ അവർ ആലോചിച്ചു വന്നു.
പിറ്റെദിവസം യേശു യെരുശലേമിലേക്കു വരുന്നു
എന്നറിഞ്ഞപ്പോൾ അത് ഒരു വലിയ വരവേല്പ്പിനു
സ്വമേധയ പുരുഷാരം തയ്യാർ എടുത്തു.
കുരുത്തോലകളൂം മരച്ചില്ലകളും വസ്ത്രങ്ങളും
വഴിയിൽ വാരിയിട്ടു യേശുവിനെ ഹോശന്ന
പാടിയാർത്തു.അപ്പോൾ പരീശന്മാർ
ലോകം എല്ലാം അവന്റെ പുറകെ
ആയി പോയല്ലോ എന്ന് പറഞ്ഞു പരിതപിച്ചു.
അപ്പോൾ പെരുന്നാളിന് വന്ന ചില യവനന്മാർ
യേശുവിനെ കാണുവാൻ ആഗ്രഹിച്ചു. അപ്പോൾ
യേശു
തന്റെ മരണവും പുനരുത്ഥാനവും അടുത്തു
എന്ന് മനസിലാക്കി. തന്നെ മഹത്വ പെടുത്താൻ
പിതാവിനോട് അപേക്ഷിച്ചു ഉടനെ
മഹത്വപെടുത്തിയെന്നും ഇനിയും
മഹത്വപ്പെടുത്തുമെന്നും സ്വർഗ്ഗത്തിൽ നിന്ന്
മറുപടിയും എത്തി.
മരണ പുനരുത്ഥാനത്തെ കുറിച്ച് യേശു പറഞ്ഞത്
യെഹൂദന്മാർ മനസിലാക്കയില്ല.വളരെ അടയാളങ്ങൾ
കാണിച്ചിട്ടും അവർ എല്ലാവരും വിശ്വസിച്ചില്ല.
വിശ്വസിച്ചവർ തന്നെ ആരും ഏറ്റുപറയുവാൻ
തയ്യാർ ആയില്ലകാരണം. അവരെ പള്ളിയിൽ
നിന്ന് പുറത്താക്കും.
യേശു അവരോടു പറഞ്ഞത് നിങ്ങൾ ഇരുളിൽ
നിന്ന് പ്രകാശത്തിലേക്ക് വരുവാൻ ഉള്ള വഴി
ഞാൻ ഒരുക്കി,നിങ്ങളെ ശിക്ഷിക്കുവാൻ അല്ല
രക്ഷിക്കുവാൻ ആണ്ഞാൻ വന്നത്.പിതാവ്
പറഞ്ഞത് മാത്രം പുത്രൻ വെളിപ്പെടുത്തി.
പിതാവിന്റെകല്പന നിത്യജീവൻ.
ഈ വായനക്കാരനും നിത്യജീവന്റെ
പങ്കാളി ആകുവാൻ ക്ഷണിക്കുന്നു.
യേശുവും മറിയവും മാർത്തയും |
Saturday, February 1, 2020
Subscribe to:
Posts (Atom)