പതിനഞ്ചാം അദ്ധ്യായത്തിൽ പിതാവ് തോട്ടക്കാരനും
മുന്തിരിവള്ളി യേശുവും.ശിഷ്യന്മാർ കൊമ്പുകളു
മാണ്. ഫലം കായിക്കുന്നതു, കൊമ്പിന്റെ
ദൗത്യമായിരുന്നു.ഫലം ഉണ്ടാകുവാൻ കൊമ്പുകളെ
മുറിക്കണം. പക്ഷെ വള്ളിയിൽ വസിക്കാതെ ഫലം
കായ്ക്കുവാൻ സാധ്യമല്ല. ഇത് ശിഷ്യന്മാരെ
പഠിപ്പിക്കുവാൻ യേശു ഉപയോഗിച്ച ഒരു ഉദാഹരണം
മാത്രം.
പിതാവ് പുത്രനെ സ്നേഹിച്ച പോലെ ശിഷ്യന്മാരും
അനോന്യം സ്നേഹിക്കണം. യേശുവിൽ വസിക്കുന്നവർ,
അവന്റെ കല്പനകളെ അനുസരിക്കും അവർ
സ്നേഹബന്ധം പുലർത്തും. വചനം ഗ്രഹിച്ചു വളരും
സ്‌നേഹിതന്മാർക്കു ജീവനെ കൊടുക്കുന്നതിൽ കൂടതൽ
മറ്റൊരു സ്നേഹമില്ല. ശിഷ്യന്മാർ ഇനി ദാസന്മാരല്ല മറിച്ചു
അവർ സ്നേഹിതരാണ്.
വളരെ ഫലം കായിക്കുന്നതിനാൽ പിതാവ് മഹത്വപെടും
പോയി ഫലംകായിക്കണം, അത് നിലനിൽക്കുന്നത്
ആയിരിക്കണ യേശുവിനെ നാമത്തിൽ അപേക്ഷിക്കുന്നത്
ഒക്കെയും ലഭിക്കും. യേശുവിന്റെ ശിഷ്യന്മാർക്കു
ഈ ലോകത്തിൽ ഉപദ്രവറും കഷ്ടവും ഉണ്ട്.
യേശുവിന്റെ ഉയിർപ്പിനു ശേഷം പരിശുദ്ധാത്മാവ്
കാര്യസ്ഥനായി ഇവിടെ വരും യേശുവിനെ കുറിച്ച്
സാക്ഷ്യം പറയും.ശിഷ്യന്മാർ യേശുവിന്റെ കൂടെ
ആയിരുന്നതിനാൽ അവർക്കും സാക്ഷ്യം
പറയുവാനുള്ള ഉത്തരവാദിത്വം ഉണ്ട്.