Showing posts with label PAGE 77. Show all posts
Showing posts with label PAGE 77. Show all posts

Thursday, December 12, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 18



യേശു തന്റെ ക്രൂശിലേക്ക് ഉള്ള പ്രയാണം തുടർന്നു.
കിദ്രോൻ തോട് കടന്നു ഗത്ശമനയിൽ എത്തി.

യൂദാസ് വലിയ പരിവാരവുമായി  യേശുവിനെ
പിടിക്കാൻ എത്തി.അവർ യേശുവിനെ തിരയുന്നുവെങ്കിൽ .
ഞാൻ തന്നെ എന്ന് യേശു പറഞ്ഞപ്പോൾ അവർ
പിൻവാങ്ങി നിലത്തു വീണു. തന്നെ തിരയുന്നുവെങ്കിൽ
ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് പറഞ്ഞു. ബഹളത്തിനു
ഇടയിൽ മഹാപുരോഹിതന്റെ ദാസൻ മാൽക്സിന്റെ
ചെവി പത്രോസ് വാൾ കൊണ്ട് വെട്ടി മുറിച്ചുകളഞ്ഞു.
പിതാവ് തന്ന പാനപാത്രം താൻകുടിക്കേണ്ടതാണ് എന്ന് 
പത്രോസിനെ ഓർപ്പിച്ചു.വാൾ ഉറയിൽ ഇടാൻ കല്പിച്ചു.

യേശുവിനെ പിടിച്ചു കെട്ടി ആദ്യം ഹന്നാസിന്റെ അടുക്കലും
തുടർന്നു മഹാപുരോഹിതൻ കയാഫാവിന്റെ അടുക്കലും
കൊണ്ട് പോയി.പത്രോസും യോഹന്നാനും യേശുവിനെ
അനുഗമിച്ചു. മഹാപുരോഹിതന്റെ നടുമുറ്റത്തു എത്തി.
അവിടെ വെച്ച് ഒരു ദാസിയോട് പത്രോസ് യേശുവിനെ തള്ളി 
പറഞ്ഞു. 

ഹന്നാസ് യേശുവിനെ ചോദ്യം ചെയ്‌തു. തന്റെ 
പ്രവർത്തനങ്ങളും വചനങ്ങളും എല്ലാം പരസ്യമായിട്ടു
ആണ് ചെയ്‌തത്‌ എന്നും രഹസ്യമായ് ഒന്നും ചെയ്തില്ല 
എന്ന് പറഞ്ഞപ്പോൾ അത് രസിക്കാത്ത ഒരു സേവകൻ 
യേശുവിന്റെ മുഖത്തടിച്ചു.തുടർന്ന് ഹന്നാസ് യേശുവിനെ 
മഹാപുരോഹിതൻ കായ്ചഫാവിന്റെ അടുക്കൽ അയച്ചു.
അവിടെ ഉണ്ടായിരുന്ന ആളുകളോട് പത്രോസ്  യേശുവിനെ
രണ്ടു പ്രാവശ്യം തള്ളി പറഞ്ഞു. അപ്പോൾ കോഴി കൂവി !

കയ്യഫാവ് യേശുവിനെ പീലാത്തോസിന്റെ ആസ്ഥാനത്തേക്ക് 
അയച്ചു. പീലാത്തോസ് അവനെ  വിസ്‌തരിച്ചിട്ടും ഒരു കുറ്റവും 
അവനിൽ കാണാൻ കഴിഞ്ഞില്ല. അവൻ മരണത്തിനു അർഹൻ 
അല്ല എന്നും വെറുതെ വിടാനും  ശ്രമിച്ചു.പക്ഷെ യെഹൂദന്മാർ 
അവനോട് തങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു അവൻ 
മരണത്തിനു അർഹൻ  എന്ന് സമർത്ഥിച്ചു. നിങ്ങളുടെ ന്യായപ്രമാണ
പ്രകാരം വിധിക്കുവാൻ പറഞ്ഞു. അതിനു അവർ തങ്ങൾക്കു 
മരണ ശിക്ഷ വിധിക്കുവാൻ അധികാരമില്ല എന്ന് മറുപടി 
പറഞ്ഞു.

പീലാത്തോസിന്റെ ചോദ്യത്തിൽ തന്റെ രാജ്യം ലൗകികമല്ല
ആയിരുന്നുവെങ്കിൽ  തന്റെ ഭടന്മാർ യെഹൂദന്മാർ 
പിടിക്കാതെ വണ്ണം തനിക്കായി പോരാടിയേനെ എന്ന് പറഞ്ഞു. 
യെഹൂദന്മാരെ തൃപ്‍തി പെടുത്തുവാൻ പീലാത്തോസ് 
കുറ്റമില്ലാത്ത യേശുവിനെ  മരണശിക്ഷ വിധിച്ചു. കുറ്റവാളിയായ 
ബറാബാസിനെ വെറുതെ വിട്ടു.