എട്ടാം അദ്ധ്യായത്തിൽ യേശു ഒലിവു മലയിൽ പ്രാർത്ഥന കഴിഞ്ഞു
ദൈവാലയെത്തിലേക്ക് മടങ്ങി . അവിടെ ഇരുന്നു ഉപദേശിച്ചു.അപ്പോൾ,
കുറെ പരീശന്മാർ ഒരു വ്യഭിചാരിയായ സ്ത്രീയെ പിടിച്ചു യേശുവിൻറെ
അടുക്കൽ കൊണ്ട് വന്നു. ജാരവൃത്തിയിൽ തന്നെ പിടിക്കപ്പെട്ട നിലയിൽ
എന്നാൽ ഇത് യേശുവിനെ കുടുക്കാനുള്ള ശ്രമം ആയിരുന്നു.
യെഹൂദന്മാർ യേശുവിനോട് മോശെയുടെ ന്യായപ്രമാണ പ്രകാരം കല്ല്
എറിയണം. നിയമപ്രകാരം പ്രവർത്തി ചെയ്ത രണ്ടു പേരെയും
ഹാജരാക്കാൻ അവർ ബാധ്യസ്ഥരായിരുന്നു..
യേശു അവരോട് പറഞ്ഞത് നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം
കല്ലെറിയട്ടെ എന്നാണ്. തങ്ങൾ എല്ലാവരും പാപികളാണ് എന്നുള്ള ബോധം
ഉണ്ടായിട്ടു ഓരോരുത്തർ കല്ല് താഴെ ഇട്ടിട്ടു പിരിഞ്ഞു പോയി.അപ്പോൾ
കര്ത്താവ് സ്ത്രീയോട് ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല, ഇനിമേൽ
പാപം ചെയ്യരുത് എന്ന് താക്കീതു കൊടുത്തു അവളെ വിട്ടയച്ചു.
തുടർന്ന് യേശു താൻ ലോകത്തിന്റെ വെളിച്ചം എന്ന് അവകാശപ്പെട്ടു
എന്നാൽ ഈ പ്രസ്താവന പരീശന്മാരെ ചൊടിപ്പിച്ചു. അവർ അവനോട്
നീ നിനക്ക് തന്നെ സാക്ഷ്യം പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസം
എന്ന് പരീശന്മാർ പറഞ്ഞു. മറുപടിയായി ഞാൻ എവിടെ നിന്ന് വന്നു
എന്നും എവിടേയ്ക്കു പോകുന്നു എന്നും നിങ്ങൾ അറിയുന്നില്ല, ഞാൻ
പോകുന്ന ഇടത്തേക്ക് അവർക്കു എത്തുവാൻ കഴിയില്ല.നിങ്ങൾ
നിങ്ങളുടെ പാപത്തിൽ മരിക്കുമെന്നും എന്നാൽ താൻ ഉയർത്തപ്പെട്ടാൽ
എല്ലാവരെയും തന്നിലേക്ക് ആകർഷിക്കും എന്ന് യേശു അവരോട് പറഞ്ഞു
പിതാവ് തന്നെ വെറുതെ വിട്ടില്ല എന്നും അവനു പ്രസാദം ഉള്ളത് മാത്രമേ
താൻ ചെയ്യുന്നുവെന്നും യേശു അവരെ ഉദ്ബോധിപ്പിച്ചു. പലരും
അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിക്കുന്നർ യഥാർത്ഥ സ്വാതന്ത്ര്യം
അനുഭവിക്കും അങ്ങനെ തന്റെ ശിഷ്യന്മാർ ആയി തീരുമെന്നും യേശു
അവരോടു പറഞ്ഞു.ചിലർ യേശുവുമായി തർക്കത്തിൽ ഏർപ്പെട്ടു
ആരാണ് ദൈവത്തിന്റെ മക്കൾ എന്നുള്ള വിഷയത്തിൽ അവർ
അബ്രഹാമിന്റെ മക്കൾ എന്ന് അവകാശപെട്ടു. എന്നാൽ യേശു
അവരോട് എൻറെ വാക്ക് അനുസരിക്കുന്നവർ മരിച്ചാലും
ജീവിക്കും എന്ന് പറഞ്ഞപ്പോൾ , അവർ അബ്രാഹാം മരിച്ചു
പ്രവാചകരും മരിച്ചു , പിന്നെ നീ എങ്ങനെ ജീവയ്ക്കും എന്ന്
അവർ പറഞ്ഞപ്പോൾ യേശു അവരോട് എബ്രഹാം എന്റെ
ദിവസം കണ്ടു സന്തോഷിച്ചു എന്ന് മറുപടി പറഞ്ഞപ്പോൾ
അബ്രാഹമിന് കണ്ടിട്ടുണ്ടോ എന്നാ ചോദ്യത്തിനു അബ്രഹാമിന്
മുൻപേ ഞാൻ ഉണ്ട് എന്ന് പറഞ്ഞതും അവർ നീ തന്നെ തന്നേ
ദൈവമാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു അവനെ എറിയുവാൻ
കല്ല് എടുത്തു ഉടനെ യേശു ദൈവാലയം വിട്ടു പോയി.
No comments:
Post a Comment