Wednesday, March 25, 2020

GOSPEL OF JOHN INTRODUCTION

     യോഹന്നാൻ എഴുതിയ സുവിശേഷം 




അപ്പൊസ്‌തലൻ  യോഹന്നാൻ 

1: 01-14               നിത്യവചനം  ദൈവം  പുത്രനായി   അവതരിച്ചു .                  
1: 15-34               ദൈവപുത്രനെന്നു  സ്നാപക യോഹന്നൻറെ സാക്ഷ്യം        
1 :35-12:50         യേശു ദൈവപുത്രനെന്നു -തന്റെ പ്രവർത്തകളിലൂടെ     
13-17                  യേശുവിന്റെ  സ്വന്തമായ  പ്രവർത്തനം                                      
18 -19                  ദൈവ പുത്രന്റെ യാഗാർപ്പണം                                                           
20-21                        പുനരുത്ഥാനത്തിലൂടെ ദൈവപുത്രനെന്നുള്ള                         
                            വെളിപ്പെടുത്തൽ                                                                                          

ഈ സുവിശേഷം എഴുതിയതിൻറെ പ്രധാന ഉദ്ദേശ്യം 
"നിങ്ങൾ കർത്താവായ  യേശു ക്രിസ്തുവിൽ വിശ്വസിച്ചിട്ടു 
നിത്യജീവൻ പ്രാപിക്കാനാണ്". യേശു ക്രിസ്തു ദൈവപുത്രൻ, 
അവൻ സദാ പിതാവിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ
മാത്രമാണ് പുരുഷാരത്തിനു നൽകിയിരുന്നത്, ജീവൻ,
വിശ്വാസം, ദൈവപുത്രൻ, പുത്രൻ, സത്യം  സ്നേഹം,
സാക്ഷി, ലോകം, മുതലായ വിഷയങ്ങൾ ഈ 
സുവിശേഷത്തിലെ  പ്രത്യേകതയാണ്. "ഞാൻ ആകുന്നു" 
എന്ന പ്രയോഗങ്ങൾ (6:35,48) (8:12) (9:5) (10:7,11) (11:25)
(14:6) (15:1) എന്നീ അദ്ധ്യായങ്ങളിലും"ആമ്മേൻ, ആമ്മേൻ" 
എന്ന പദങ്ങൾ (1:15) (5:19.24, 25 ) എന്നീ അദ്ധ്യായങ്ങളിലും 
കാണാവുന്നത് ആണ്. വചനം അഥവാ  Logos 
എന്ന പദത്തിന് രണ്ടു അർത്ഥങ്ങൾ ഉണ്ട്. 
സാമാന്യസങ്കല്‍പം /ഭാവന അല്ലെങ്കിൽ ആശയ 
പ്രകാശനം എന്നൊക്കെ പറയാം. യേശുവിനു ലോഗോസ് എന്ന 
പേർ തീർച്ചയായും ഒരു വിശേഷ പദവി തന്നെയാണ്. കാരണം
അപ്പൊസ്‌തലനായ പൗലോസ്  പരിശുദ്ധാത്മാവാൽ 
പ്രേരിതനായി എഴുതിയിരിക്കുന്ന കൊലോസ്യ 
ലേഖനത്തിൽ അദ്ധ്യായം 2:9 ൽ അവനില്ലല്ലോ 
ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി
വസിക്കുന്നത്.എന്ന് വെച്ചാൽ ദൈവ ജ്ഞാനത്തിൻറെ 
അമൂല്യനിധി അവനിൽ  സാക്ഷാത്കരിച്ചിരിക്കുന്നു.
വാമൊഴികളിലൂടെ ദൈവപ്രഭാവവും വ്യക്തിത്വ്വും 
വെളിപ്പെടുന്നു (1:11)   എഴുത്തുകാരൻ യോഹന്നാൻ
സെബദിപുത്രന്മാരിൽ ഒരുവനും യേശു ക്രിസ്തുവിന്റെ 
12  ശിഷ്യന്മാരിൽ ഒരുവനുമാണ്.  യേശുവിന്റെ അടുത്ത 
ശിഷ്യന്മാരിൽ  (പത്രോസ്, യാക്കോബ് , യോഹന്നാൻ) 
മൂവരിൽ ഒരാളും. യാക്കോബിന്റെ സഹോദരനുമാണ്.
യേശു സ്നേഹിച്ച ശിഷ്യൻ യേശുവിന്റെ മാർവോട് 
എപ്പോഴും ചാരിയിരുന്നവാൻ എന്നീ ഈ നിലകളിൽ
അറിയപ്പെട്ടിരുന്നു. യേശുവിനെ മറുരൂപ ലയിലും , ഗത്സമനയിലും അനുഗമിച്ചിരുന്നു.മരണസമയത്തു  തന്റെ 'അമ്മ മറിയുടെ  
ഉത്തരവാദിത്വമേൽപ്പിച്ചത്.ഈ  ശിഷ്യനെയാണ് 
യോഹന്നാൻ എഴുതിയ മറ്റു ഗ്രന്ഥങ്ങൾ  മൂന്ന് ലേഖനങ്ങളും 
വെളിപ്പാട് പുസ്തകവും. മറ്റു സുവിശേഷങ്ങളെ അപേക്ഷിച്ചു 
വളരെ വ്യതസ്തമായ കാഴ്ചപാടും ശൈലിയുമാണ്,ഇവിടെ
ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉപമകൾ,
വംശാവലികൾ, എന്നിവ ചേർത്തിട്ടില്ല  നിക്കോദിമോസ്, ശമര്യസ്ത്രീ, ബെഥേസ്തകുളം, 
ജന്മനാകുരുടൻ, ലാസർ എന്നിവ മറ്റു സുവിശേഷകന്മാർ 
രേഖപ്പെടുത്തിയിട്ടില്ല.






LESSON 01 GOSPEL OF JOHN CHAPTER 1 INTERACTIVE QUESTIONS MALAYALAM AND ENGLISH

Monday, March 23, 2020

LESSON 04 GOSPEL OF JOHN CHAPTER 1 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 2


കാനായിലെ കല്യാണം യേശുവും ശിഷ്യന്‍മാരും
ക്ഷണിക്കപ്പെട്ടവർ.യേശുവിൻറെ അമ്മയും
സന്നിഹിതയായിരുന്നു. വീഞ്ഞു തീർന്നു പോകുന്നു.
വാങ്ങാൻ പണമില്ല. അല്ലെങ്കിൽ ആവശ്യമുളള
അത്രയും വീഞ്ഞു ലഭ്യമല്ല.വീട്ടുക്കാർക്ക് പരിഭ്രാന്തി.
യേശുവിൻെറ അമ്മ ഒരു പരിഹാരത്തനായി യേശുവിനെ
സമീപിക്കുന്നു യേശുവിന് ഒരു പരിഹാരം കണ്ടെത്താൻ
കഴിയും എന്ന് മറിയ്ക്കു പൂർണ്ണ ബോധൃമുണ്ടായിരുന്നു
എന്നാൽ തൻറെ സമയം ആയിട്ടില്ല, എന്ന് പ്രതിവചിച്ചപ്പോൾ,
മറിയയുടെ മുഖത്തെ ഉത്കണ്ഠ യേശു വായിച്ചെടുത്തു.
അവിടെ ലഭ്യമായ വീഞ്ഞ്‌ മുഴുവൻ തീർന്നാൽ മാത്രമേ ഒരു
അത്ഭുതത്തിനു പ്രസക്തിയുളളു.കഴിഞ്ഞ 30 വർഷത്തെ
പരിചയത്തിൽ ദൈവസാന്നിധൃത്തിൻറെ മർമ്മം 

ഗ്രഹിച്ചിരുന്ന  അമ്മ വേലക്കരോടു് യേശു എന്ത്

പറഞ്ഞാലും അത് ചെയ്യുവീൻ എന്ന് ആവശ്യപ്പെട്ടു.

യേശു താമസിയാതെ അവരോട് കൽപാത്രങ്ങളിൽ

വെളളം നിറയ്ക്കുവാൻ  ആവശൃപ്പെട്ടു.വെറും

കൽപാത്രങ്ങളിൽ വെളളം നിറഞ്ഞു കഴിഞ്ഞപ്പോൾ, അത് 

വിരുന്നുവാഴി രുചിച്ചു നോക്കിയാെറ, ഒന്നാം തരം വീഞ്ഞ് 

ആദൃം നല്ല വീഞ്ഞും,ജനം മത്തരായ ശേഷം, വീരൃം

കുറഞ്ഞതും വിളന്വുക സാധാരണമാണ്. എന്നാൽ

മികച്ചത് ഇപ്പോഴും സൂക്ഷിച്ചതിനെ വിരുന്നുവാഴി

മണവാളനെ അഭിനന്ദിച്ചു.വെളളം വീഞ്ഞായത് എപ്പോൾ

എന്ന് ആരും  മനസ്സിലാക്കിയില്ല.യേശു ഒരു ഭാവ ഭേദം

കൂടാതെ തൻറെ ആദ്യത്തെ അത്ഭുതം

യാതൊരു ശബ്ദകോലാഹലങ്ങളില്ലാതെ നിർവഹിച്ചു. ഇതിൽ

നിന്ന് നാം മനസ്സിലാക്കേണ്ടത്, യേശുവിന് ചെറിയ

കാരൃങ്ങിളിൽ പോലും ശ്രദ്ധിക്കുന്നു.ഒരു വിലയുമില്ലാത്തിനെ 

അമൂലൃമാക്കി തീർക്കുന്നു. നമ്മുടെ ജീവതത്തിൽ

ഏറ്റവും നല്ലത് ഒന്ന് വരാനിരിക്കുന്നതേയുളളു.

അത്ഭുതത്തിൻറെ പ്രഭാവം നമ്മളിൽ മാറ്റം വരുത്തും.

ഈ സംഭവത്തോടെ യേശുവിൻറെ മഹത്വം വെളിപ്പെട്ടു. 

ശിഷൃന്മാർ അവനിൽ വിശ്വസിച്ചു.