Thursday, December 5, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 20


യേശുവിനെ അടക്കിയ കല്ലറ 







ലോകത്തിന്റെ നെറുകയിൽ തലകുറി ചാർത്തിയ
സംഭവമായിരുന്നു യേശു ക്രിസ്തുവിന്റ ഉയിർത്തെഴുന്നേൽപ്പ്!
ഭൂമിയുടെ ഒരംശം സ്വർഗ്ഗത്തിൽ അതെ സമയം
സ്വർഗ്ഗത്തിന്റെ ഒരംശം ഭൂമിയിലും! അനേകർ മരിച്ചിട്ടു
ഉയിർത്തെഴുന്നേറ്റിട്ടു ഉണ്ടെകിലും പിന്നെയും മരിച്ചു പോയി.
യേശുക്രിസ്തു ഇപ്പോഴും സ്വർഗ്ഗത്തിൽ ജീവിക്കുന്നു.

മഗ്ദലമറിയം ആഴ്ച വട്ടത്തിന്റെ  ഒന്നാം നാൾ അതിരാവിലെ
ഇരുട്ടുള്ളപ്പോൾ തന്നെ യേശുവിനെ അടക്കിയ കല്ലറക്കൽ
എത്തി. കല്ലറ അടച്ച കല്ല് ഉരുട്ടി മാറ്റിയിരുന്നു. അവൾ ഉടനെ
ഓടി പോയി പത്രോസിനെയും യോഹന്നാനെയും വിവരം
അറിയിച്ചു. അവർ ഉടനെ ഓടി കല്ലറക്കൽ എത്തി.
ആദ്യം പത്രോസും തുടര്ന്നു യോഹാന്നും കല്ലറയിൽ
കടന്നു.യേശുവിനെ പുതപ്പച്ചിരുന്ന വസ്ത്രം  അവിടെ
തനിയെ കടന്നിരുന്നു. തലപ്പാവ് ചുരുട്ടിയും വെച്ചിരുന്നു.
ശിഷ്യന്മാർ രണ്ടു പേരും തിരിച്ചു വീട്ടിലേക്കു പോയി.


മറിയ കല്ലറ വാതിൽക്കൽ നിന്ന് കരഞ്ഞുകൊണ്ടിരുന്നു.യേശു
കിടന്ന സ്ഥലത്തു രണ്ടു ദൂതന്മാർ ഇരുന്നിരുന്നു അവർ മറിയ
എന്തിനാണ് കരയുന്നത്  എന്ന് തിരക്കി. അവൾ അവരുടെ
ചോദ്യത്തിന് മറുപടി കൊടുത്തു. അവൾ തിരിഞ്ഞു
നോക്കിയപ്പോൾ യേശു നില്കുന്നത് കണ്ടു. യേശുവെന്ന്
അറിഞ്ഞില്ല.  യേശു അവളോട്  നീ കരയുന്നത് എന്തിനു
എന്ന് ചോദിച്ചു. യേശു തോട്ടക്കാരൻ എന്ന് നിരൂപിച്ചു അവൾ
നിങ്ങൾ അവന്റെ ശരീരം  എടുത്തു  കൊണ്ടുപോയെങ്കിൽ,
എനിക്ക്  തരു ഞാൻ എടുത്തു കൊണ്ട് പൊയ്ക്കോളാം
എന്ന് അവൾ  പറഞ്ഞു. അപ്പോൾ യേശു അവളെ മറിയേ എന്ന്
വിളിച്ചപ്പോൾ അവൾ ഗുരോ എന്ന് പറഞ്ഞു അങ്ങനെ അവൾ
യേശുവിനെ തിരിച്ചറിഞ്ഞു. അവൾ ചെന്ന് ശിഷ്യന്മാരെ അറിയിച്ചു.

അന്ന് വൈകുന്നേരം യെഹൂദന്മാരെ പേടിച്ചു ശിഷ്യന്മാർ
ഒളിച്ചിരുന്നിടത്തു  നടവിലേക്കു യേശു വന്നു സമാധാനം
എന്ന് പറഞ്ഞു.അവന്റെ കൈയും വിലാപ്പുറവും കാണിച്ചു.
യേശുവിനെ കണ്ടതിനാൽ അവർ സന്തോഷിച്ചു.

ശിഷ്യന്മാരിൽ ഒരുവനായ തോമസ് ഈ സമയത്ത് അവിടെ
ഇല്ലായിരുന്നു. അവന്റെ കൈയും വിലാപ്പുറവും
കാണാതെ വിശ്വസിക്കില്ല എന്ന് ഉറപ്പിച്ച പറഞ്ഞു.
എട്ടു ദിവസം കഴിഞ്ഞു യേശു വീണ്ടും ശിഷ്യമാരുടെ
അടുക്കൽ വന്നപ്പോൾ തോമസും ഉണ്ടായിരുന്നു.
തന്നെ പരിശോധിച്ചു നോക്കി വിശ്വസിക്കാൻ
അവനോട് പറഞ്ഞു. അവൻ അത്ഭുതപ്പെട്ടു അവനിൽ
വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ
എന്ന് അവനോട് പറഞ്ഞു.

ശിഷ്യന്മാർ കാൺകെ ചെയ്ത അത്ഭുതങ്ങൾ അനവധി
ഉണ്ടെങ്കിലും അവയെല്ലാം ഈ പുസ്തകത്തിൽ
ഉൾപെടുത്തിട്ടിയില്ല. എഴുതപെട്ട കാര്യങ്ങൾ
യേശു ദൈവപുത്രനെന്നു വിശ്വസിക്കാനും,
വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ ജീവൻ
ഉണ്ടാകുവാനും ഇത് എഴുതിയിരിക്കുന്നു.

ഈ ജീവന്റെ അവകാശി ആകുവാൻ നിങ്ങളെ ആദരപൂർവം
ക്ഷണിക്കുന്നു.


  
     

LESSON 76 GOSPEL OF JOHN CHAPTER 20 INTERACTIVE QUESTIONS

Monday, December 2, 2019

INTRODUCTION GOSPEL OF JOHN CHAPTER 21


യേശുക്രിസ്തു തിബേരിയാസ് കടല്പുറത്തു അപ്പവും മീനും ഒരുക്കുന്നു 
ഉയിർത്തഴുനേറ്റു യേശു ക്രിസ്തു - ദൈവപുത്രന് മാത്രമല്ല 
സേവനദാതാവ് -കൂടിയാണ് എന്ന് തെളിയിക്കുന്നു.

തിബിരിയാസ് കടപ്പുറം, ഇവിടെ യേശു മൂന്നാം പ്രാവശ്യം 

പ്രത്യക്ഷനാകുന്നു. 

ശിമോൻ പത്രോസ് മറ്റു ആറു ശിഷ്യന്മാരുമായി മീൻ

പിടിക്കാൻ പോയി.കഴിഞ്ഞ മൂന്നര വര്ഷം അവരെ 
നയിച്ചിരുന്ന ഗുരുവിനെ അവർ മറന്നു പോയി. ആർക്കും 
പറ്റാവുന്ന ഒരു അബദ്ധം. പക്ഷെ ഈ ഗുരു വ്യത്യസ്തൻ.
വെറും ഒരു ഗുരു ആയിരുന്നില്ല. എന്നാൽ മാനുഷിക
വൈകല്യം അതാണ്  ഇവിടെയും എടുത്തു പറയുവാൻ 
സാധ്യമാകൂ. പത്രോസും കൂട്ടരും രാത്രി മുഴുവൻ 
കഷ്ടപെട്ടിട്ടും ഒരു  നത്തോലി പോലും കിട്ടിയില്ല.

അവർ കരയെക്കു എത്തിയപ്പോൾ യേശു അവരുടെ 

മുൻപിൽ ഒരുവല്യ ചോദ്യവുമായി നില്കുന്നു. 
കുഞ്ഞുങ്ങളേ,കഴിക്കാൻ വല്ലതും ഉണ്ടോ ? 
മീൻ കിട്ടിയില്ലെങ്കിലും  രാവിലെ എന്തെങ്കിലും
കഴിക്കാൻ ഉണ്ടെങ്കിൽ തല്കാലത്തെ വിശപ്പു അടക്കാം.
ഒന്നുമില്ല. ഇന്നും മനുഷ്യൻ ബദ്ധപ്പെടുന്നത് ഒരു
നേരത്തെ ആഹാരത്തിനു വക ലഭിക്കാനാണ്. 
ദിവസവും അത് ആവർത്തിക്കപ്പെടുന്നു, ആവശ്യത്തിന് 
അന്തമില്ല. വലിയ പടകും വലയും ജോലിക്കാരും
കടലിലെ മീന്റെ സാന്നിധ്യവും ഒക്കെ 
മനഃപാഠം ആയിരിക്കാം എന്നാലും മീൻ കിട്ടണം എന്നില്ല. 

എന്നാൽ ഇവിടെ കൂടതൽ മുഖവര കൂടാതെ 

യേശുക്രിസ്തു വലതു ഭാഗത്തു വല ഇറക്കുവാൻ 
അവരോടു പറഞ്ഞു. വല വലിക്കുവാൻ 
കഴിയാത്ത വിധം മീൻ വലയിൽ കുടുങ്ങി.
യോഹന്നാന് കാര്യം മനസ്സിലായി,  അത് ഗുരുവിന്റെ 
കരവിരുതു തന്നെ  ഉടൻ പത്രോസിനോട് വിവരം 
പറഞ്ഞു. തൻ അർദ്ധ നഗ്ദ്നായതിനാൽ കടലിൽ 
ചാടി. ഇപ്പോൾ വലിയ മുക്കുവന്റെ വാക്കിൽ 
വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.ദൈവ സാന്നിധ്യവും
അവനു ബഹുമാനവും ലഭിക്കുമ്പോൾ ഒന്നും 
ഇല്ലാത്തയിടത്തു പൂർണ്ണത ഉണ്ടാകും. 

മീൻ ശേഖരിച്ചു കരയ്ക്കു എത്തിയപ്പോൾ അവിടെ 

ചൂട് അപ്പവും മീനും തീക്കനലിൽ ഇരിക്കുന്നു. 
ഏലീയാവിനു കാക്കയെ കൊണ്ട് അപ്പം കൊടുത്തവൻ 
ഇവിടെ സ്വന്തം കൈകൊണ്ടു നൽകുന്ന കാഴ്ച.
ഭക്ഷണം തയ്യറാക്കുവാൻ അല്ല കഴിക്കുവാൻ 
യേശു പറഞ്ഞു.തരുന്നവനും വിളമ്പുന്നവനും ഒരേ ആൾ.

ഭക്ഷണം കഴിഞ്ഞപ്പോൾ യേശുവിനും ഉണ്ട് ചില ചോദ്യങ്ങൾ.

ഒരു പക്ഷെ ഹൃദയം മുറിക്കുന്ന ചോദ്യങ്ങൾ.  ശിമോനെ നീ
ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നോ ? യേശു 
ശിമോൻ എന്ന് വിളിക്കുവാൻ  കാരണം അവൻ യേശുവിനെ 
തള്ളി പറഞ്ഞതു കൊണ്ടാണ്.അപ്പോൾ പത്രോസിന്റെ
പാറ കഷണം എന്ന് മനസ്സിലാക്കി  മറുപടി 
പറയുന്നു. ശിഷ്യന്മാരുടെ മുൻപിൽ പത്രോസിനെ 
യഥാസ്ഥാനത്തു ആക്കുവാൻ അവന്റെ ഒന്നാം
സ്ഥാനം തിരിച്ചു കൊടുക്കുവാൻ യേശുക്രിസ്തു 
തയ്യാറകുന്നു. മുടിയൻ പുത്രനെ പോലെ തിരിച്ചു 
വരുന്നവർക്ക് ഇവിടെ വലിയ സ്വീകരണം ഉണ്ട്.

ഈ സുവിശേഷം എഴുതിയ യോഹന്നാൻ താൻ 
കണ്ടതും 
തൊട്ടതും ആയ കാര്യങ്ങളാണ് എഴിതിയിരിക്കുന്നതു എന്ന് 
സ്വന്ത സാക്ഷ്യം പറഞ്ഞിരിക്കുന്നു, കൂടാതെ യോഹന്നാന്റെ 
സാക്ഷ്യ൦ സത്യം തന്നെ എന്ന് കൂടെ ഉള്ളവരും ഉറപ്പിക്കുന്നു.

യേശു ക്രിസ്തു ചെയ്ത കാര്യങ്ങൾ മുഴുവൻ എഴുതുവാൻ

പ്രയാസ0, അഥവാ അങ്ങനെ ചെയ്യതാൽ അത് 
ലോകത്തിൽ ഉൾക്കൊള്ളുവാൻ സാധ്യമല്ല.