Monday, March 23, 2020

LESSON 04 GOSPEL OF JOHN CHAPTER 1 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 2


കാനായിലെ കല്യാണം യേശുവും ശിഷ്യന്‍മാരും
ക്ഷണിക്കപ്പെട്ടവർ.യേശുവിൻറെ അമ്മയും
സന്നിഹിതയായിരുന്നു. വീഞ്ഞു തീർന്നു പോകുന്നു.
വാങ്ങാൻ പണമില്ല. അല്ലെങ്കിൽ ആവശ്യമുളള
അത്രയും വീഞ്ഞു ലഭ്യമല്ല.വീട്ടുക്കാർക്ക് പരിഭ്രാന്തി.
യേശുവിൻെറ അമ്മ ഒരു പരിഹാരത്തനായി യേശുവിനെ
സമീപിക്കുന്നു യേശുവിന് ഒരു പരിഹാരം കണ്ടെത്താൻ
കഴിയും എന്ന് മറിയ്ക്കു പൂർണ്ണ ബോധൃമുണ്ടായിരുന്നു
എന്നാൽ തൻറെ സമയം ആയിട്ടില്ല, എന്ന് പ്രതിവചിച്ചപ്പോൾ,
മറിയയുടെ മുഖത്തെ ഉത്കണ്ഠ യേശു വായിച്ചെടുത്തു.
അവിടെ ലഭ്യമായ വീഞ്ഞ്‌ മുഴുവൻ തീർന്നാൽ മാത്രമേ ഒരു
അത്ഭുതത്തിനു പ്രസക്തിയുളളു.കഴിഞ്ഞ 30 വർഷത്തെ
പരിചയത്തിൽ ദൈവസാന്നിധൃത്തിൻറെ മർമ്മം 

ഗ്രഹിച്ചിരുന്ന  അമ്മ വേലക്കരോടു് യേശു എന്ത്

പറഞ്ഞാലും അത് ചെയ്യുവീൻ എന്ന് ആവശ്യപ്പെട്ടു.

യേശു താമസിയാതെ അവരോട് കൽപാത്രങ്ങളിൽ

വെളളം നിറയ്ക്കുവാൻ  ആവശൃപ്പെട്ടു.വെറും

കൽപാത്രങ്ങളിൽ വെളളം നിറഞ്ഞു കഴിഞ്ഞപ്പോൾ, അത് 

വിരുന്നുവാഴി രുചിച്ചു നോക്കിയാെറ, ഒന്നാം തരം വീഞ്ഞ് 

ആദൃം നല്ല വീഞ്ഞും,ജനം മത്തരായ ശേഷം, വീരൃം

കുറഞ്ഞതും വിളന്വുക സാധാരണമാണ്. എന്നാൽ

മികച്ചത് ഇപ്പോഴും സൂക്ഷിച്ചതിനെ വിരുന്നുവാഴി

മണവാളനെ അഭിനന്ദിച്ചു.വെളളം വീഞ്ഞായത് എപ്പോൾ

എന്ന് ആരും  മനസ്സിലാക്കിയില്ല.യേശു ഒരു ഭാവ ഭേദം

കൂടാതെ തൻറെ ആദ്യത്തെ അത്ഭുതം

യാതൊരു ശബ്ദകോലാഹലങ്ങളില്ലാതെ നിർവഹിച്ചു. ഇതിൽ

നിന്ന് നാം മനസ്സിലാക്കേണ്ടത്, യേശുവിന് ചെറിയ

കാരൃങ്ങിളിൽ പോലും ശ്രദ്ധിക്കുന്നു.ഒരു വിലയുമില്ലാത്തിനെ 

അമൂലൃമാക്കി തീർക്കുന്നു. നമ്മുടെ ജീവതത്തിൽ

ഏറ്റവും നല്ലത് ഒന്ന് വരാനിരിക്കുന്നതേയുളളു.

അത്ഭുതത്തിൻറെ പ്രഭാവം നമ്മളിൽ മാറ്റം വരുത്തും.

ഈ സംഭവത്തോടെ യേശുവിൻറെ മഹത്വം വെളിപ്പെട്ടു. 

ശിഷൃന്മാർ അവനിൽ വിശ്വസിച്ചു.  

 

Friday, March 20, 2020

INTRODUCTION GOSPEL OF JOHN CHAPTER 3


രീശ പ്രമാണിമായുള്ള സംവാദം 

യെഹൂദന്മാരുടെ പ്രമാണിയായ നിക്കോദീമോസ്   
യെഹൂദന്മാരുടെ ശക്തി കേന്ദ്രമായ സന്നദ്രീം
സംഘത്തിലെ അംഗം കൂടിയാണ്.
യേശുവിനെ  കാണുവാൻ രാത്രിയിൽ 
എത്തുന്നു .വ്യത്യസ്ത കാഴ്‌ചപ്പാട്‌ കൂടി തിരിച്ചു
പോകുന്നു. രഹസ്യമായി ശിഷ്യനായിത്തീരുന്നു.
മതപരമായ ജ്ഞാനത്തേക്കാൾ  മിശിഹായുടെ രാജ്യത്തിൽ
  പ്രവേശിക്കണമെങ്കിൽ ജീവിതം  
ഒരു ജനനത്തിൽ ആരംഭിക്കണം .
യെഹൂദനെ സംബന്ധിച്ചു , അവൻതന്റെ 
പാരമ്പര്യത്തിന്റെ  യോഗ്യതയിൽ രക്ഷ 
നേടുമെന്ന് വിശ്വസിക്കുന്നു .
എന്നാൽ ആ യോഗ്യത  ഒന്നും  മിശിഹായുടെ രാജ്യത്തിൽ സ്വീകാര്യമല്ലെന്ന്  അവനെ 
പഠിപ്പിക്കുന്നു .നിക്കോദീമോസ്  യേശുവിന്റെ
മുൻപിൽ  തികച്ചും  ഒന്നുമില്ലാത്തവനായി നിന്നു. 
യെഹൂദന്മാരെ സ്വീകരിക്കാൻ  സ്വർഗ്ഗത്തിലെ
വാതിക്കൽ എബ്രഹാം  കാത്തു നിൽക്കുമെന്നാണ്  

റബ്ബികൾ  അവരെ പഠിപ്പിച്ചത്. ലോകത്തിൽ 
എത്ര  രക്ഷാമാർഗ്ഗം  ഉണ്ടെങ്കിലും അതിനെ 
ഒന്നും യേശു സാധുകരിക്കുന്നില്ല .നിത്യ ജീവൻ 
എന്നേക്കുമുള്ള  ജീവിതത്തേക്കാൾ അത്‌  ദൈവിക 
സാമീപ്യത്തിൽ ,നിയന്ത്രണത്തിൽ ആയിരിക്കുന്നു.
ദൈവ സ്നേഹമാണെന്നു അവർ ഗ്രഹിച്ചില്ല.
അവരെ മാത്രം എന്നാൽ രക്ഷയുടെയും  
നിത്യ ജീവന്റെയും സാർവത്രിക വാഗ്ദാനം 
തികച്ചും അവർക്കു വിപ്ലവകരമായഒരു ആശയം  
തന്നെ ആയിരുന്നു. വീണു പോയ മനുഷ്യനെ 
തന്നെ  സ്നേഹിക്കാൻ  മാത്രമല്ല തന്റെ പുത്രനെ  
അവന് പകരക്കാരൻ എന്ന നിലയിൽ  
മനസ്സിലാക്കാൻ അല്പം പ്രയാസമുള്ള  
വിഷയം തന്നെ. യേശു ക്രിസ്തുവിലൂടെ ഒരേ ഒരു 
രക്ഷകനെ ദാനം ചെയുന്നത് വഴി ദൈവ  സ്നേഹം 
അനന്തമാണ്. അത്  മനുഷ്യരാശിയെ മുഴുവൻ 
ഉൾകൊള്ളുന്നു. ഏറ്റവും മികച്ചതിനെ തന്നെ  
യേശു ക്രിസ്തുവിനെ തന്നെ നൽകി ,രക്ഷ 
സ്വീകരിക്കാൻ ഉള്ള ഉത്തരവാദിത്വം തികച്ചും 
വ്യക്തിപരം.നിരസിക്കുന്നവർ ശിക്ഷ അനുഭവിക്കും. 
ഒരു തിരിച്ചുവരവ് ഇല്ല. നിങ്ങൾക്ക്ല ലഭിച്ചിരിക്കുന്ന ഈ  
അസുലഭ അവസരം ലഘുവായി കാണാതെ 
യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി 
അംഗീകരിക്കുവാൻ നിങ്ങളോട് ഞങ്ങൾ 
അഭ്യർത്ഥിക്കുന്നു .



LESSON 08 GOSPEL OF JOHN CHAPTER 3 INTERACTIVE QUESTIONS