Thursday, March 19, 2020

LESSON 09 GOSPEL OF JOHN CHAPTER 3 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 4


നാലാം അദ്ധ്യായത്തിൽ ഒരു ശമരിയ സ്ത്രീയുടെ 
ചരിത്രമാണ്. ഗലീലയിൽ നിന്ന് യെരുശലേമിൽ 
എത്തുവാൻ ഏറ്റവും ചെറിയ മാർഗ്ഗത്തിലൂടെ
യേശുവും ശിഷ്യന്മാരും കടന്ന് പോകുന്നു.

പണ്ട് രാജ്യത്തു ഉണ്ടായിരിരുന്നവരെയും സാമാന്യ ബുദ്ധി മാത്രം 

ഉള്ളവരെയും നെബൂഖദ്‌നേസർ രാജാവ് ബാബിലോണിലേക്കു 
കൊണ്ടുപോയില്ല. ബാക്കിയുള്ള യെഹൂദന്മാർ തങ്ങളുടെ 
പൈതൃകം വിട്ടു കളഞ്ഞു.അന്യദേവമാരെ സേവിക്കുകയും 
അന്യജാതിക്കാരുമായി ഇടകലർന്നു, അങ്ങനെ ഒരു പുതിയ 
ജാതി രൂപം കൊണ്ടു. അടിമത്വം കഴിഞ്ഞു തിരികെ വന്ന  
യെഹൂദന്മാർക്കു ഇവരെ സ്വീകാര്യമല്ലായിരുന്നു.

യേശുവിന്റെ കാലത്തും അവർ അതെ ആചാരങ്ങൾ തുടർന്ന് 

വന്നതിനാൽ യാഥാസ്തികരായ യെഹൂദന്മാർ ശമരിയരുടെ 
താമസസ്ഥലത്തു കൂടെ കടന്നു പോകാറില്ല. യെരുശലേമിൽ 
പോകുവാൻ സുഖാർ പട്ടണത്തിലൂടെ  എളുപ്പം പോകുവാൻ 
കഴിയും. എന്നാൽ അത് ശമര്യരുടെ പട്ടണം ആയതിനാൽ 
ഏറ്റവും ദൂരം കൂടിയ സ്ഥലത്തു കൂടി മാത്രമേ യെഹൂദന്മാർ 
പോയിരുന്നത്.

യേശുവും  ശിഷ്യന്മാരും ചെറിയ വഴിയിൽ കൂടി കടന്നു പോയി 

സുഖാർ പട്ടണത്തിൽ എത്തിയപ്പോൾ മധ്യാഹ്ന സമയം ദാഹിച്ചിട്ടു
അവിടെ കണ്ട കിണറ്റിങ്കരയിൽ യേശു ഇരുന്നു. അപ്പോൾ ഒരു 
ശമര്യസ്ത്രീ വെള്ളം കോരുവാൻ അവിടെ എത്തി. യേശു ശമരിയ 
സ്ത്രീയോടു കുടിപ്പാൻ വെള്ളം ചോദിച്ചു.അപ്പോൾ ശമര്യ സ്ത്രീ 
യെഹൂദന്മാർ ശമര്യരുടെ കൈയിൽ നിന്ന് വെള്ളം കുടിക്കുന്നത് 
നിഷിദ്ധമെന്നു ഓർപ്പിച്ചു.

ഇവിടെ യേശു തന്റെ ജീവിത ദൗത്യം, യെഹൂദന്മാരെ മാത്രം

ഉൾകൊള്ളുന്ന പ്രേഷിത വലയത്തിൽ നിന്ന് മാറി ജാതികളെ 
കൂടി കൂട്ടുന്ന പ്രവൃത്തി ഇവിടെ തുടക്കം ഇടുകയാണ്.
ജെറുസലെമിലോ ഗെരസിം മലയിലോ അല്ല യഥാർത്ഥ 
ആരാധന അർപ്പിക്കപെടേണ്ടത് നേരെ മറിച്ചു 
ആത്മാവിലും സത്യത്തിലും അത്രേ അത് എന്നും അത് 
തികച്ചും ആത്മീകം! എന്ന് അവളെ പഠിപ്പിച്ചു.
വ്യക്തിപരമായി മശിഹാ എന്ന് വെളിപ്പെടുത്തിയതിനാൽ
യേശുവിന്റെ ശുശ്രുഷാ എല്ലാവര്ക്കും പ്രാപ്യമെന്നു തെളിയിച്ചു.
ശമര്യ സ്ത്രീയുടെ സാക്ഷ്യം മുഖേന ശമര്യരും യേശുവിനെ 
തങ്ങളുടെ പട്ടണത്തിലേക്ക് സ്വീകരിച്ചു. യേശു രണ്ടു ദിവസം
അവരോട് ഒപ്പം താമസിച്ചു. ദൈവരാജ്യത്തിൽ ആരും 
നിഷിദ്ധർ അല്ല എന്ന് അവർക്ക് കാണിച്ചു കൊടുത്തു.

തന്നിൽ വിശ്വാസം അർപ്പിച്ച ഒരു രാജഭ്രത്യൻ യേശുവിനെ

തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു.തന്റെ പ്രവർത്തികളിൽ 
മാത്രമല്ല തനിക്ക് വാക്കിലും ശക്തിയുണ്ട് എന്ന് കാണിച്ചു 
കൊടുക്കുന്നു. നിന്റെ മകൻ ജീവിച്ചരിക്കുന്നു എന്ന് പറഞ്ഞു 
അവനെ യാത്രയാക്കി. വഴിയിൽ അവന്റെ വേലക്കാർ വന്നു 
നിന്റെ മകൻ ജീവനോടെ ഇരിക്കുന്നു എന്ന് അറിയിച്ചു.
അവനും കുടുംബവും യേശുവിൽ വിശ്വസിച്ചു.

ഈ യേശുവിൽ നിങ്ങളും വിശ്വസിക്കുമോ ? 


 






   

       

Sunday, March 15, 2020

Saturday, March 14, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 05

 ബെഥേസ്ഥാ  കുളം


ബെഥേസ്താ  കുളത്തിങ്കൽ കിടന്നിരുന്ന ഒരു രോഗിയെ 
മാത്രം സൗഖ്യമാക്കിയത് എന്ത് കൊണ്ട് എന്ന് നമ്മുക്ക്
തോന്നാൻസാധ്യത ഉണ്ട്. ഈ ലോകത്തിൽ അനേകം 
രോഗികൾ ഉണ്ടെങ്കിലും അവരിൽ പലർക്കും തങ്ങളുടെ 
സ്ഥിതി മെച്ചമാകാൻ താല്പര്യം ഇല്ല, തങ്ങളുടെ ദയനീയ
സ്ഥിതിയിൽ തന്നെ ഇരിക്കാൻ അവർ  ഇഷ്ടപെടുന്നു.
തങ്ങളിൽ സഹതപിക്കാൻ  ആൾക്കാർ ഉണ്ടായിരിക്കണം
എന്ന് ആഗ്രഹിക്കുന്നു തങ്ങളുടെ ബലത്തിൽ തന്നെ
ആശ്രയിക്കാൻ ശ്രമിക്കുന്നു. കഷ്ടത്തിൽ നിന്ന് വിടുതൽ
പ്രാപിക്കാൻ താല്പര്യമില്ല. ആരേയും ആശ്രയിക്കുന്നില്ല.
ഇവിടെ 38 ആണ്ടു പഴക്കമുള്ള രോഗിയെ  യേശു കണ്ടത് 
മാത്രമല്ല അവന്റെ സ്ഥിതി  കൂടി മനസ്സിലാക്കി.അതിലും
വിചിത്രം അവനോട് നിനക്ക് സൗഖ്യമാകാൻ മനസ്സുണ്ടോ 
എന്ന് കൂടി ചോദിക്കുന്നു.അതിനു മറുപടി,  വേണ്ട എന്ന്
പറഞ്ഞാൽ പിന്നീട് ഒരിക്കലും ഒരു വിടുതൽ ലഭിക്കുമോ
എന്ന് ആശങ്ക എപ്പോഴും നിലനിൽക്കും.


എന്നാൽ ഈ മനുഷ്യനെ നോക്കുക അവന്റെ മറുപടി 

കേട്ടാൽ നമ്മൾ പോലും കോരിത്തരിക്കും കാരണം ഒരു 
പുരുഷായുസ് മുഴുവൻ ഒരു പക്ഷെ ആ കുളത്തിങ്കൽ 
ചെലവഴിച്ചിരിക്കണം.ഇപ്പോൾ അവനു ആവശ്യം ഒരു 
വിടുതൽ തന്നെ. അവന്റെ പ്രതികരണം ശ്രദ്ധിക്കുക,
യേശു ആരെന്നോ അവനെ സൗഖ്യമാക്കാൻ പ്രാപ്തനെന്നോ 
അവൻ ചിന്തിക്കുന്നില്ല.അവന്റെ ലക്‌ഷ്യം ആദ്യം 
കുളത്തിൽ ഇറങ്ങുക എന്നാണ്.അതിൻറെ അർത്ഥം, 
ഇപ്പോഴും അവൻ പ്രതീക്ഷ കൈ വിടുന്നില്ല. കഴിഞ്ഞ 
കാലങ്ങളിലെ പോലെ  ഒരു ശ്രമം കൂടി ചെയ്യുവാൻ തയാറായി, 
പരസഹായം ഇല്ലാതെ അത് സാധിക്കില്ല, അപ്പോൾ
എനിക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ മനസ്സലിഞ്ഞു 
തന്റെ വായിലെ ശബ്ദത്താൽ യേശു  അവനോടു 
കിടക്ക എടുത്തു നടക്കാൻ പറയുന്നു. ദൈവകി ശക്തി
അവനിൽ വ്യാപരിച്ചു.ഉടനെ തന്നെ അവൻ എഴുനേറ്റു
നടന്നു. 

ഒരുവൻ സൗഖ്യമാകുന്നതിനെക്കാൾ തങ്ങളുടെ 

ന്യായപ്രമാണം തെറ്റി കൂടാ എന്ന് ആഗ്രഹിക്കുന്ന ഒരു 
കൂട്ടം അവിടെ പ്രശ്‌നം സൃഷ്‌ടിക്കുന്നു.എന്നാൽ 
സൗഖ്യമാക്കിയ   ആളെ  അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സൗഖ്യമായവനെ യേശു കണ്ടപ്പോൾ അവനോട് നിനക്ക് 

സൗഖ്യമായല്ലോ,ഇനിയും പാപം ചെയ്യരുത് , അഥവാ പാപം 
ചെയ്താൽ പിന്നീട് അധികം തിന്മ വരും എന്ന് പറഞ്ഞു 
അവനു താക്കീത് നൽകി. എന്നാൽ അവൻ ചെന്ന് തന്നെ 
സൗഖ്യമാക്കിയത് യേശു എന്ന് പരീശന്മാരോട് പറഞ്ഞു.
പക്ഷെ യേശു തന്റെ വചനത്താൽ അവരെ 
നിശബ്ധരാക്കുന്നു.തന്റെ സാക്ഷ്യം  അഞ്ച്  വിധമാണ് 
എന്ന് അവരെ ഓർപ്പിക്കുന്നു. 

 1) സ്നാപക യോഹന്നാൻറെ സാക്ഷ്യം 

   2) യേശുവിന്റെ പ്രവൃത്തികൾ  
   3) പിതാവിന്റെ സാക്ഷ്യം
   4) തിരുവെഴ്ത്തുകൾ 
   5) മോശെയുടെ സാക്ഷ്യം