Tuesday, December 17, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 17


പതിനേഴാം അദ്ധ്യായത്തിൽ യേശുവിന്റെ

പിതാവിനോടുള്ള വിസൃതമായ  
ഒരു പ്രാർത്ഥനയാണ്.

യേശുവും പിതാവുമായുള്ള ബന്ധം അഭേദ്യം അത്രേ.

പിതാവിനോട് പ്രാർത്ഥന ചെയ്തില്ലെങ്കിലും ഒരു 
പ്രശ്നവും ഇല്ല. എന്നാൽ തന്റെ ശിഷ്യന്മാർക്കും 
കൂടെ ഇരുന്നു പ്രഭാഷണങ്ങൾ കേൾക്കുന്നവർ കൂടി
പ്രയോജനം ഉണ്ടാകുവാൻ താൻ  എപ്പോഴും
പിതാവിനോട് ബന്ധപ്പെട്ടത്.പിതാവിനെ 
വെളിപ്പെടുത്തുന്ന ശുശ്രൂഷയാണ് തന്റെ എല്ലാ 
പ്രവർത്തിയും. തന്റെ സന്ദേശങ്ങളുടെ
അന്തഃസത്ത അതായിരുന്നു. 

അനന്തമായ നിത്യതയുടെ പ്രഭാവം അതിൽ

നിഴലിച്ചു കാണുന്നു.ഇപ്പോൾ താൻ  ഭൂമിയിലാണ്,
തന്റെ ദൗത്യം പിതാവിനെ പ്രസാദിപ്പിക്കുന്നതാണ്.
പിതാവിന്റെ ഹിതം അതെ പോലെ നിറവേറ്റണം. 
ഇപ്പോൾ ശിഷ്യന്മാരോട് യാത്ര പറയുന്ന സന്ദർഭത്തിൽ 
പോലും പിതൃ പുത്ര ബന്ധത്തെ ലക്ഷ്യമാക്കിയുള്ള 
വാക്കുകൾ മാത്രമേ യേശുവിന്  പറയാനുള്ളു. നൽകുക
എന്ന പദം പത്തിലധികം പ്രാവശ്യം ഇവിടെ 
ഉപയോഗിച്ചിരിക്കുന്നു.

ഈ ലോകത്തിനു ദൈവത്തിൽ നിന്നുള്ള അകൽച്ചയും, 

എന്നാൽ ദൈവത്തിനു അതിനോടുള്ള അഭിനിവേശവും
ശിഷ്യന്മാർക്കുള്ള അതിൽ ഉള്ള ദൗത്യവും ഇവയെല്ലാം
തനറെ പ്രാർത്ഥനയുടെ ഉൾക്കരുത്തയായിരുന്നു .

പിതാവിന്റെയും, പുത്രന്റെയും മഹത്ത്വം, 

ശിഷ്യന്മാരുടെ നില, അവരുടെ സുരക്ഷ,
വിശുദ്ധീകരണം , ശിഷ്യന്മാരുടെ പ്രവർത്തനം 
മുഖാന്തിരം സത്യം അനുസരിക്കുന്നവർക്കുള്ള 
മേന്മയും തന്റെ പ്രാർത്ഥനകളിൽ നിഴലിക്കുന്നു.
യേശുവിനു ലഭിക്കുന്നതെല്ലാം തന്റെ ശിഷ്യന്മാർക്കും 
നൽകുവാൻ പൂർണ്ണമനസ്സോടെ പിതാവിനോട്
അപേക്ഷിക്കുന്ന ഒരു വലിയ ദൈവത്തെ ഇവിടെ 
അറിയുവാൻ കഴിയുന്നു.നമ്മക്കു അവന്റെ 
പാദത്തിൽ വീണു നമിക്കാം.






Thursday, December 12, 2019

LESSON 68 GOSPEL OF JOHN CHAPTER 17 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 18



യേശു തന്റെ ക്രൂശിലേക്ക് ഉള്ള പ്രയാണം തുടർന്നു.
കിദ്രോൻ തോട് കടന്നു ഗത്ശമനയിൽ എത്തി.

യൂദാസ് വലിയ പരിവാരവുമായി  യേശുവിനെ
പിടിക്കാൻ എത്തി.അവർ യേശുവിനെ തിരയുന്നുവെങ്കിൽ .
ഞാൻ തന്നെ എന്ന് യേശു പറഞ്ഞപ്പോൾ അവർ
പിൻവാങ്ങി നിലത്തു വീണു. തന്നെ തിരയുന്നുവെങ്കിൽ
ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് പറഞ്ഞു. ബഹളത്തിനു
ഇടയിൽ മഹാപുരോഹിതന്റെ ദാസൻ മാൽക്സിന്റെ
ചെവി പത്രോസ് വാൾ കൊണ്ട് വെട്ടി മുറിച്ചുകളഞ്ഞു.
പിതാവ് തന്ന പാനപാത്രം താൻകുടിക്കേണ്ടതാണ് എന്ന് 
പത്രോസിനെ ഓർപ്പിച്ചു.വാൾ ഉറയിൽ ഇടാൻ കല്പിച്ചു.

യേശുവിനെ പിടിച്ചു കെട്ടി ആദ്യം ഹന്നാസിന്റെ അടുക്കലും
തുടർന്നു മഹാപുരോഹിതൻ കയാഫാവിന്റെ അടുക്കലും
കൊണ്ട് പോയി.പത്രോസും യോഹന്നാനും യേശുവിനെ
അനുഗമിച്ചു. മഹാപുരോഹിതന്റെ നടുമുറ്റത്തു എത്തി.
അവിടെ വെച്ച് ഒരു ദാസിയോട് പത്രോസ് യേശുവിനെ തള്ളി 
പറഞ്ഞു. 

ഹന്നാസ് യേശുവിനെ ചോദ്യം ചെയ്‌തു. തന്റെ 
പ്രവർത്തനങ്ങളും വചനങ്ങളും എല്ലാം പരസ്യമായിട്ടു
ആണ് ചെയ്‌തത്‌ എന്നും രഹസ്യമായ് ഒന്നും ചെയ്തില്ല 
എന്ന് പറഞ്ഞപ്പോൾ അത് രസിക്കാത്ത ഒരു സേവകൻ 
യേശുവിന്റെ മുഖത്തടിച്ചു.തുടർന്ന് ഹന്നാസ് യേശുവിനെ 
മഹാപുരോഹിതൻ കായ്ചഫാവിന്റെ അടുക്കൽ അയച്ചു.
അവിടെ ഉണ്ടായിരുന്ന ആളുകളോട് പത്രോസ്  യേശുവിനെ
രണ്ടു പ്രാവശ്യം തള്ളി പറഞ്ഞു. അപ്പോൾ കോഴി കൂവി !

കയ്യഫാവ് യേശുവിനെ പീലാത്തോസിന്റെ ആസ്ഥാനത്തേക്ക് 
അയച്ചു. പീലാത്തോസ് അവനെ  വിസ്‌തരിച്ചിട്ടും ഒരു കുറ്റവും 
അവനിൽ കാണാൻ കഴിഞ്ഞില്ല. അവൻ മരണത്തിനു അർഹൻ 
അല്ല എന്നും വെറുതെ വിടാനും  ശ്രമിച്ചു.പക്ഷെ യെഹൂദന്മാർ 
അവനോട് തങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു അവൻ 
മരണത്തിനു അർഹൻ  എന്ന് സമർത്ഥിച്ചു. നിങ്ങളുടെ ന്യായപ്രമാണ
പ്രകാരം വിധിക്കുവാൻ പറഞ്ഞു. അതിനു അവർ തങ്ങൾക്കു 
മരണ ശിക്ഷ വിധിക്കുവാൻ അധികാരമില്ല എന്ന് മറുപടി 
പറഞ്ഞു.

പീലാത്തോസിന്റെ ചോദ്യത്തിൽ തന്റെ രാജ്യം ലൗകികമല്ല
ആയിരുന്നുവെങ്കിൽ  തന്റെ ഭടന്മാർ യെഹൂദന്മാർ 
പിടിക്കാതെ വണ്ണം തനിക്കായി പോരാടിയേനെ എന്ന് പറഞ്ഞു. 
യെഹൂദന്മാരെ തൃപ്‍തി പെടുത്തുവാൻ പീലാത്തോസ് 
കുറ്റമില്ലാത്ത യേശുവിനെ  മരണശിക്ഷ വിധിച്ചു. കുറ്റവാളിയായ 
ബറാബാസിനെ വെറുതെ വിട്ടു.